പ്രവാസി ക്ഷേമം: കേരളം മാതൃക
മഹാത്മാഗാന്ധി പ്രവാസജീവിതം അവസാനിപ്പിച്ച് ഭാരതത്തില്‍ തിരിച്ചെത്തിയ ദിനമാണ് ജനുവരി ഒമ്പത്. ഈ ദിനം പ്രവാസി ദിനമായി ഇന്ത്യാഗവമെന്റ് പ്രഖ്യാപിക്കുകയും എല്ലാ വര്‍ഷവും ആര്‍ഭാടമായി ആഘോഷിക്കുകയുമാണ്. ഈ ദിനത്തിന്റെ പങ്കാളിത്തം ഒരുപിടി സമ്പന്നരായ പ്രവാസികളുടെ കൂട്ടായ്മയായി മാറ്റുകയും ഭൂരിപക്ഷംവരുന്ന പ്രവാസികളെയും അവരെ പ്രതിനിധാനംചെയ്യുന്ന സംഘങ്ങളെയും ദിനാഘോഷങ്ങളില്‍നിന്നൊക്കെ മാറ്റിനിര്‍ത്തുകയുമാണ് പതിവ്. ലോകമെങ്ങും സാമ്പത്തികക്കുഴപ്പത്തില്‍ അകപ്പെട്ടപ്പോള്‍ നമ്മുടെ രാജ്യം പിടിച്ചുനില്‍ക്കുന്നത് പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണംകൊണ്ടാണ്. ഓരോ വര്‍ഷവും പ്രവാസികള്‍ ഇന്ത്യയിലേക്ക് അയക്കുന്നത് 1,28,500 കോടി രൂപയാണ്. അതില്‍ കേരളത്തില്‍നിന്നുള്ള പ്രവാസികളയക്കുന്നത് 64,000 കോടി രൂപയാണ്. ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളില്‍ വമ്പിച്ച വിദേശനാണയകമ്മി അനുഭവിച്ച രാജ്യമാണ് ഇന്ത്യ. അന്ന് വിദേശനാണയത്തിനുവേണ്ടി നമ്മുടെ ഖജനാവ് കരുതല്‍ പണമായി സൂക്ഷിച്ചിരുന്ന സ്വര്‍ണം വിദേശമാര്‍ക്കറ്റില്‍ ലേലംചെയ്തു വച്ചിട്ടാണ് വിദേശനാണയ കമ്മി നികത്തിയത്. ഇന്ന് നമ്മുടെ വിദേശനാണയ ശേഖരത്തില്‍ കോടികളാണുള്ളത്. ആയിരത്തിത്തൊള്ളായിരത്തി എഴുപത്തേഴുകളില്‍ വിദേശത്ത് പോയിരുന്ന സമയത്ത് എമിഗ്രേഷന്‍ പ്രൊട്ടക്ഷന്‍ ആക്ട് അനുസരിച്ച് നിശ്ചിതമായ സംഖ്യ കെട്ടിവച്ചാല്‍മാത്രമേ ഒരാള്‍ക്ക് വിദേശത്തേക്ക് പോകാന്‍ സാധിക്കുകയുള്ളൂ. അങ്ങനെ കെട്ടിവച്ച തുക 4,800 കോടി രൂപയായിരുന്നു. മുപ്പതുവര്‍ഷത്തെ പലിശകൂടി ചേര്‍ത്താല്‍ ഏകദേശം 20,000 കോടി രൂപയോളംവരും. ഈ പണമാകട്ടെ നല്ലൊരുശതമാനവും കേരളത്തില്‍നിന്നുപോയ പ്രവാസി മലയാളികളുടേതാണ്. ഈ പണത്തെപ്പറ്റി കേരളത്തില്‍നിന്നുള്ള ഒരു എംപി പാര്‍ലമെന്റില്‍ ചോദിച്ചപ്പോള്‍ കേന്ദ്ര പ്രവാസിമന്ത്രിയും മലയാളിയുമായ വയലാര്‍ രവി പറഞ്ഞത് ഫയലുകള്‍ പഠിക്കുകയാണെന്നാണ്. ഇതൊക്കെ സൂചിപ്പിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ പ്രവാസികളോട് കാണിക്കുന്ന തികഞ്ഞ അവഗണനയാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രവാസികളായ ജോലിക്കാരുള്ളത് ഇന്ത്യയില്‍നിന്നാണ്. അവര്‍ക്കുവേണ്ടി ഏതെങ്കിലുമൊരു ക്ഷേമപദ്ധതി കൊണ്ടുവരാന്‍ ഇതുവരെ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. സ്ത്രീകള്‍ ഉള്‍പ്പെടെ വിദേശത്ത് ജോലിചെയ്യുന്ന പ്രവാസികളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ട കേന്ദ്രഗവമെന്റ് അതിനു ശ്രമിക്കുന്നില്ല. നമ്മുടെ രാജ്യത്തുനിന്ന് എവിടെയൊക്കെ ആളുകള്‍ പോയിട്ടുണ്ടെന്നും എങ്ങനെയൊക്കെ പണിയെടുക്കുന്നുവെന്നുമുള്ള കൃത്യമായ വിവരമൊന്നും ഇതുവരെ ശേഖരിക്കാന്‍പോലും കഴിയാത്ത ഒരു രാജ്യത്തിന് ഇതെല്ലാം പ്രഹസനമാക്കാനേ കഴിയൂവെന്ന തിരിച്ചറിവ് നമുക്കുണ്ടാകണം. സമകാലിക കേരളത്തെ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച കേരളത്തിലെ പ്രവാസികളുടെ ക്ഷേമം കണക്കിലെടുത്ത് ഇന്ത്യയിലാദ്യമായി പ്രവാസിക്ഷേമ വകുപ്പ് ഉണ്ടാക്കിയത് കേരളത്തിലാണ്. 1996ല്‍ നായനാര്‍ കേരളത്തിലെ മുഖ്യമന്ത്രി ആയപ്പോഴാണ് ഈ വകുപ്പുണ്ടായത്. 995 രൂപ ഒരു പ്രാവശ്യം പ്രീമിയം അടച്ചാല്‍ ലോകത്ത് എവിടെ മരിച്ചാലും പ്രവാസിയുടെ ആശ്രിതര്‍ക്ക് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം കിട്ടുമായിരുന്നു. കൂടാതെ, പ്രവാസി വിദേശത്ത് മരിച്ചാല്‍ മൃതശരീരം നാട്ടിലെത്തിക്കുന്ന നടപടിയും ഈ വകുപ്പിന്റെ കീഴിലുണ്ടായിരുന്നു. എന്നാല്‍, തുടര്‍ന്ന് 2001ല്‍ അധികാരത്തില്‍വന്ന യുഡിഎഫ് ഗവമെന്റ് എല്‍ഡിഎഫ് സര്‍ക്കാര്‍ നോര്‍ക്കയിലൂടെ നടപ്പാക്കിയ എല്ലാ ക്ഷേമപദ്ധതിയും റദ്ദുചെയ്യുകയാണുണ്ടായത്. എല്‍ഡിഎഫ് ഗവമെന്റ് പ്രവാസിക്ഷേമത്തിനായി ഉണ്ടാക്കിയ നോര്‍ക്കയെ നോര്‍ക്കാ റൂട്ട്സ് എന്ന കമ്പനിയാക്കുകയും ആ കമ്പനിയില്‍ സര്‍ക്കാരിന്റെ ഷെയര്‍ 26 ശതമാനംമാത്രമാക്കി മാറ്റുകയും 74 ശതമാനം ഷെയര്‍ സ്വകാര്യ മുതലാളിമാര്‍ക്ക് കൊടുത്തുകൊണ്ട് നോര്‍ക്കയെ ഒരു സ്വകാര്യ കമ്പനിയാക്കി മാറ്റുകയുംചെയ്തു. നോര്‍ക്കാ റൂട്ടില്‍ ഡയറക്ടര്‍മാരായി അമേരിക്കയില്‍നിന്നും ഖത്തറില്‍നിന്നും അബുദാബിയില്‍നിന്നുമായി മൂന്ന് വ്യവസായ പ്രമുഖരെ കൊണ്ടുവരികയും അതുവരെ മന്ത്രിയായിരുന്ന എം എം ഹസ്സന്‍ ഇതിന്റെ ചെയര്‍മാനാവുകയുംചെയ്തു. സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍വഴി ഏഴുകോടി രൂപ നോര്‍ക്കയില്‍ വരുമാനമുണ്ടായിട്ടും പ്രവാസി ക്ഷേമപ്രവര്‍ത്തനങ്ങള്‍ കാര്യമായൊന്നും നോര്‍ക്കാ റൂട്ട്സ് ചെയ്തിട്ടില്ല. എന്നാല്‍, എല്‍ഡിഎഫ് ഗവമെന്റ് അധികാരത്തില്‍ വന്നപ്പോള്‍ കേരള പ്രവാസി സംഘം നടത്തിയ പ്രക്ഷോഭസമരങ്ങളുടെ ഭാഗമായി ജനപ്രതിനിധികളെയും സംഘടനാ പ്രതിനിധികളെയും ഉള്‍പ്പെടുത്തിക്കൊണ്ട് നോര്‍ക്കാ റൂട്ട്സ് പുനഃസംഘടിപ്പിക്കുകയും നോര്‍ക്കയില്‍ സര്‍ക്കാരിന്റെ ഷെയര്‍ 51 ശതമാനം ഉയര്‍ത്തി പബ്ളിക് കമ്പനിയാക്കി മാറ്റാനും സര്‍ക്കാര്‍ തയ്യാറായി. നോര്‍ക്കയിലൂടെ ഒട്ടേറെ ക്ഷേമപദ്ധതി എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. പ്രവാസി ക്ഷേമപദ്ധതികള്‍ ഓരോന്നായി നടപ്പാക്കി പ്രവാസികളുടെ രക്ഷയ്ക്കെത്തുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. എന്നാല്‍, ലക്ഷക്കണക്കിന് പ്രവാസികളോട് നീതികാട്ടാതെ അവരുടെപേരില്‍ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മദ്യം വിളമ്പി ആഘോഷങ്ങള്‍ സംഘടിപ്പിച്ച് തൃപ്തിയടയുകയാണ് കേന്ദ്രസര്‍ക്കാര്‍। ഈ രണ്ട് സര്‍ക്കാരുകളെയും തിരിച്ചറിയാന്‍ പ്രവാസി സമൂഹം തയ്യാറാകേണ്ടിയിരിക്കുന്നു.
*
പയ്യോളി നാരായണന്‍
Archive for the ‘പ്രവാസം’ Category
പ്രവാസി ക്ഷേമം: കേരളം മാതൃക
Posted in പ്രവാസം, രാഷ്ട്രീയം on മാര്‍ച്ച് 5, 2009| Leave a Comment »
പ്രവാസി ക്ഷേമം: കേരളം മാതൃക
Posted in കേരളം, പ്രവാസം, രാഷ്ട്രീയം on ഫെബ്രുവരി 18, 2009| Leave a Comment »
മഹാത്മാഗാന്ധി പ്രവാസജീവിതം അവസാനിപ്പിച്ച് ഭാരതത്തില്‍ തിരിച്ചെത്തിയ ദിനമാണ് ജനുവരി ഒമ്പത്. ഈ ദിനം പ്രവാസി ദിനമായി ഇന്ത്യാഗവമെന്റ് പ്രഖ്യാപിക്കുകയും എല്ലാ വര്‍ഷവും ആര്‍ഭാടമായി ആഘോഷിക്കുകയുമാണ്. ഈ ദിനത്തിന്റെ പങ്കാളിത്തം ഒരുപിടി സമ്പന്നരായ പ്രവാസികളുടെ കൂട്ടായ്മയായി മാറ്റുകയും ഭൂരിപക്ഷംവരുന്ന പ്രവാസികളെയും അവരെ പ്രതിനിധാനംചെയ്യുന്ന സംഘങ്ങളെയും ദിനാഘോഷങ്ങളില്‍നിന്നൊക്കെ മാറ്റിനിര്‍ത്തുകയുമാണ് പതിവ്. ലോകമെങ്ങും സാമ്പത്തികക്കുഴപ്പത്തില്‍ അകപ്പെട്ടപ്പോള്‍ നമ്മുടെ രാജ്യം പിടിച്ചുനില്‍ക്കുന്നത് പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണംകൊണ്ടാണ്. ഓരോ വര്‍ഷവും പ്രവാസികള്‍ ഇന്ത്യയിലേക്ക് അയക്കുന്നത് 1,28,500 കോടി രൂപയാണ്. അതില്‍ കേരളത്തില്‍നിന്നുള്ള പ്രവാസികളയക്കുന്നത് 64,000 കോടി രൂപയാണ്. ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളില്‍ വമ്പിച്ച വിദേശനാണയകമ്മി അനുഭവിച്ച രാജ്യമാണ് ഇന്ത്യ. അന്ന് വിദേശനാണയത്തിനുവേണ്ടി നമ്മുടെ ഖജനാവ് കരുതല്‍ പണമായി സൂക്ഷിച്ചിരുന്ന സ്വര്‍ണം വിദേശമാര്‍ക്കറ്റില്‍ ലേലംചെയ്തു വച്ചിട്ടാണ് വിദേശനാണയ കമ്മി നികത്തിയത്. ഇന്ന് നമ്മുടെ വിദേശനാണയ ശേഖരത്തില്‍ കോടികളാണുള്ളത്. ആയിരത്തിത്തൊള്ളായിരത്തി എഴുപത്തേഴുകളില്‍ വിദേശത്ത് പോയിരുന്ന സമയത്ത് എമിഗ്രേഷന്‍ പ്രൊട്ടക്ഷന്‍ ആക്ട് അനുസരിച്ച് നിശ്ചിതമായ സംഖ്യ കെട്ടിവച്ചാല്‍മാത്രമേ ഒരാള്‍ക്ക് വിദേശത്തേക്ക് പോകാന്‍ സാധിക്കുകയുള്ളൂ. അങ്ങനെ കെട്ടിവച്ച തുക 4,800 കോടി രൂപയായിരുന്നു. മുപ്പതുവര്‍ഷത്തെ പലിശകൂടി ചേര്‍ത്താല്‍ ഏകദേശം 20,000 കോടി രൂപയോളംവരും. ഈ പണമാകട്ടെ നല്ലൊരുശതമാനവും കേരളത്തില്‍നിന്നുപോയ പ്രവാസി മലയാളികളുടേതാണ്. ഈ പണത്തെപ്പറ്റി കേരളത്തില്‍നിന്നുള്ള ഒരു എംപി പാര്‍ലമെന്റില്‍ ചോദിച്ചപ്പോള്‍ കേന്ദ്ര പ്രവാസിമന്ത്രിയും മലയാളിയുമായ വയലാര്‍ രവി പറഞ്ഞത് ഫയലുകള്‍ പഠിക്കുകയാണെന്നാണ്. ഇതൊക്കെ സൂചിപ്പിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ പ്രവാസികളോട് കാണിക്കുന്ന തികഞ്ഞ അവഗണനയാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രവാസികളായ ജോലിക്കാരുള്ളത് ഇന്ത്യയില്‍നിന്നാണ്. അവര്‍ക്കുവേണ്ടി ഏതെങ്കിലുമൊരു ക്ഷേമപദ്ധതി കൊണ്ടുവരാന്‍ ഇതുവരെ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. സ്ത്രീകള്‍ ഉള്‍പ്പെടെ വിദേശത്ത് ജോലിചെയ്യുന്ന പ്രവാസികളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ട കേന്ദ്രഗവമെന്റ് അതിനു ശ്രമിക്കുന്നില്ല. നമ്മുടെ രാജ്യത്തുനിന്ന് എവിടെയൊക്കെ ആളുകള്‍ പോയിട്ടുണ്ടെന്നും എങ്ങനെയൊക്കെ പണിയെടുക്കുന്നുവെന്നുമുള്ള കൃത്യമായ വിവരമൊന്നും ഇതുവരെ ശേഖരിക്കാന്‍പോലും കഴിയാത്ത ഒരു രാജ്യത്തിന് ഇതെല്ലാം പ്രഹസനമാക്കാനേ കഴിയൂവെന്ന തിരിച്ചറിവ് നമുക്കുണ്ടാകണം. സമകാലിക കേരളത്തെ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച കേരളത്തിലെ പ്രവാസികളുടെ ക്ഷേമം കണക്കിലെടുത്ത് ഇന്ത്യയിലാദ്യമായി പ്രവാസിക്ഷേമ വകുപ്പ് ഉണ്ടാക്കിയത് കേരളത്തിലാണ്. 1996ല്‍ നായനാര്‍ കേരളത്തിലെ മുഖ്യമന്ത്രി ആയപ്പോഴാണ് ഈ വകുപ്പുണ്ടായത്. 995 രൂപ ഒരു പ്രാവശ്യം പ്രീമിയം അടച്ചാല്‍ ലോകത്ത് എവിടെ മരിച്ചാലും പ്രവാസിയുടെ ആശ്രിതര്‍ക്ക് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം കിട്ടുമായിരുന്നു. കൂടാതെ, പ്രവാസി വിദേശത്ത് മരിച്ചാല്‍ മൃതശരീരം നാട്ടിലെത്തിക്കുന്ന നടപടിയും ഈ വകുപ്പിന്റെ കീഴിലുണ്ടായിരുന്നു. എന്നാല്‍, തുടര്‍ന്ന് 2001ല്‍ അധികാരത്തില്‍വന്ന യുഡിഎഫ് ഗവമെന്റ് എല്‍ഡിഎഫ് സര്‍ക്കാര്‍ നോര്‍ക്കയിലൂടെ നടപ്പാക്കിയ എല്ലാ ക്ഷേമപദ്ധതിയും റദ്ദുചെയ്യുകയാണുണ്ടായത്. എല്‍ഡിഎഫ് ഗവമെന്റ് പ്രവാസിക്ഷേമത്തിനായി ഉണ്ടാക്കിയ നോര്‍ക്കയെ നോര്‍ക്കാ റൂട്ട്സ് എന്ന കമ്പനിയാക്കുകയും ആ കമ്പനിയില്‍ സര്‍ക്കാരിന്റെ ഷെയര്‍ 26 ശതമാനംമാത്രമാക്കി മാറ്റുകയും 74 ശതമാനം ഷെയര്‍ സ്വകാര്യ മുതലാളിമാര്‍ക്ക് കൊടുത്തുകൊണ്ട് നോര്‍ക്കയെ ഒരു സ്വകാര്യ കമ്പനിയാക്കി മാറ്റുകയുംചെയ്തു. നോര്‍ക്കാ റൂട്ടില്‍ ഡയറക്ടര്‍മാരായി അമേരിക്കയില്‍നിന്നും ഖത്തറില്‍നിന്നും അബുദാബിയില്‍നിന്നുമായി മൂന്ന് വ്യവസായ പ്രമുഖരെ കൊണ്ടുവരികയും അതുവരെ മന്ത്രിയായിരുന്ന എം എം ഹസ്സന്‍ ഇതിന്റെ ചെയര്‍മാനാവുകയുംചെയ്തു. സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍വഴി ഏഴുകോടി രൂപ നോര്‍ക്കയില്‍ വരുമാനമുണ്ടായിട്ടും പ്രവാസി ക്ഷേമപ്രവര്‍ത്തനങ്ങള്‍ കാര്യമായൊന്നും നോര്‍ക്കാ റൂട്ട്സ് ചെയ്തിട്ടില്ല. എന്നാല്‍, എല്‍ഡിഎഫ് ഗവമെന്റ് അധികാരത്തില്‍ വന്നപ്പോള്‍ കേരള പ്രവാസി സംഘം നടത്തിയ പ്രക്ഷോഭസമരങ്ങളുടെ ഭാഗമായി ജനപ്രതിനിധികളെയും സംഘടനാ പ്രതിനിധികളെയും ഉള്‍പ്പെടുത്തിക്കൊണ്ട് നോര്‍ക്കാ റൂട്ട്സ് പുനഃസംഘടിപ്പിക്കുകയും നോര്‍ക്കയില്‍ സര്‍ക്കാരിന്റെ ഷെയര്‍ 51 ശതമാനം ഉയര്‍ത്തി പബ്ളിക് കമ്പനിയാക്കി മാറ്റാനും സര്‍ക്കാര്‍ തയ്യാറായി. നോര്‍ക്കയിലൂടെ ഒട്ടേറെ ക്ഷേമപദ്ധതി എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. പ്രവാസി ക്ഷേമപദ്ധതികള്‍ ഓരോന്നായി നടപ്പാക്കി പ്രവാസികളുടെ രക്ഷയ്ക്കെത്തുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. എന്നാല്‍, ലക്ഷക്കണക്കിന് പ്രവാസികളോട് നീതികാട്ടാതെ അവരുടെപേരില്‍ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മദ്യം വിളമ്പി ആഘോഷങ്ങള്‍ സംഘടിപ്പിച്ച് തൃപ്തിയടയുകയാണ് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര സര്ക്കാരിന്റെ ഈ പ്രവാസി ദ്രോഹനയങ്ങള്ക്കെതിരെ അടുത്ത തെരെഞ്ഞെടുപ്പില് ശക്തമായി പ്രതികരിക്കേണ്ടതുണ്ട്.
പയ്യോളി നാരായണന്‍
മലയാളി-അകത്തും പുറത്തും
Posted in കേരളം, പ്രവാസം, രാഷ്ട്രീയം, വികസനം, സാംസ്കാരികം, സാഹിത്യം on ഫെബ്രുവരി 17, 2009| Leave a Comment »
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്-അതില്‍
നാരായണക്കിളിക്കൂടുപോലുള്ളൊരു
നാലുകാലോലപ്പുരയുണ്ട്.
നീറുന്ന കണ്ണുമായ് നിന്നെക്കിനാക്കണ്ടു
ദൂരത്തു വാഴുന്നു ഞാനെന്നും
ഓരോരോ തീവണ്ടിയോടിയെത്തുമ്പോഴും
ഓടുന്നു മുറ്റത്തുനീയെന്നും….
(തുറക്കാത്തവാതില്‍ – പി ഭാസ്കരന്‍)
നീറുന്ന കണ്ണിലെ കിനാക്കളുമായി നാടിന്റെ അങ്ങേക്കരയിലും ഇങ്ങേക്കരയിലുമായി കാത്തിരുന്ന മാലയാളിയുടെ ചിത്രം നമുക്കിന്നൊരു നൊസ്റ്റാള്‍ജിക് ഇമേജുപോലുമല്ല. നാട്ടിലെ നാഴിയിടങ്ങഴി മണ്ണ് ‘ കൂറ്റന്‍ ഫ്ലാറ്റിനുള്ള പരിമിതമായ സ്ഥലം മാത്രമാകുന്നുവെന്ന് പരസ്യവാചകം. ഇത് അതിദ്രൂതം മാറിക്കൊണ്ടിരിക്കുന്ന മലയാളിജീവിതത്തിന്റെ സൂചകം കൂടിയാകുന്നു. അന്നംതേടി തൊഴില്‍ തേടി മറുനാട്ടില്‍ ചേക്കേറുന്ന മലയാളിയുടെ മനോവ്യാപാരങ്ങള്‍ പണ്ടേ നമുക്കു പരിചിതം. പക്ഷേ എല്ലാം മാറിമറിയുന്നതിനിടയില്‍ മറുനാടന്‍ മാലയാളിയുടെ മോഹസങ്കല്പങ്ങള്‍ക്കും പരിവര്‍ത്തനം വന്നുകഴിഞ്ഞിരിക്കുന്നു. അല്ലെങ്കില്‍ തന്നെ മറുനാടന്‍ മലയാളി മാത്രം മാറാതിരിക്കണമെന്നു ശഠിക്കേണ്ടതുണ്ടോ?
1923 ല്‍ പുറത്തിറങ്ങിയ ഭൂതരായര്‍ എന്ന നോവലില്‍ മലയാളമണ്ണിന്റെ-കേരളക്കരയുടെ പരിവര്‍ത്തനത്തെ അപ്പന്‍തമ്പുരാന്‍ ഇങ്ങനെ അടയാളപ്പെടുത്തുന്നു.
“നാട്ടാരുടെ ഉടുപ്പുമാറി നടപ്പുമാറി. പരശുരാമക്ഷേത്രത്തിന്റെ അലകും പിടിയും മാറി. നീര്‍പോകും ചാലുകള്‍ തീബോട്ടുകള്‍ നടത്തുന്ന പുഴകളായി. ആള്‍പോകും വഴികള്‍ തീവണ്ടിയോടുന്ന വഴികളും സാറട്ടുപോകുന്ന വീഥികളുമായി. കുന്നുകുഴിയായി മല മൈതാനമായി, കാടുനാടായി, നാടുനഗരമായി….”
തീവണ്ടിയും സാറട്ടും കടന്നുവന്ന മാറ്റത്തെ നമുക്കിന്നു എക്സ്‌പ്രസ്സ് ഹൈവേയുടെ പരിസരത്തേക്കു പരിവര്‍ത്തിപ്പിക്കാം. പഴയ മറുനാടന്‍ മലയാളി സ്വപ്നം കണ്ട നാരായണക്കിളിക്കൂടുപോലുള്ള നാലുകാലോലപ്പുരയ്ക്കു കാലാനുസൃതമായ മാറ്റം വന്നിരിക്കുന്നു. അതുസ്വാഭാവികംമാത്രം. എങ്കിലും സ്വന്തം ഗ്രാമത്തിലെ ‘നാലും കൂടുന്ന മുക്കു’വിട്ടുപോകാന്‍ മടിക്കുന്നൊരു മലയാളി, സ്വന്തം വീടുവിട്ടുചേക്കേറാന്‍ മടിക്കുന്നൊരു മലയാളി ഇന്നും നമ്മുടെ ഗൃഹാതുര സ്വപ്നങ്ങളിലെവിടെയോ പച്ചപ്പോടെ സജീവമായിരിപ്പുണ്ട്. വീടുവിട്ടിറങ്ങിയവര്‍ തീര്‍ത്തതാണ് നമ്മുടെ ചരിത്രമെങ്കിലും ‘വീടെ’ന്നും നമുക്കൊരു നഷ്ടസ്വര്‍ഗം തന്നെ. ഒരുപക്ഷേ ഈയൊരു ബോധമാണ് മറുനാട്ടില്‍ നേടുന്ന ഓരോ ചില്ലിക്കാശും മണിമാളികകളില്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ നമ്മെ പ്രേരിപ്പിക്കുന്നതും. മാത്രമല്ല നമ്മുടെ ജീവിതത്തെ നിര്‍ണയിക്കുന്ന പ്രധാനപ്രക്രിയകളിലൊന്നായി ‘പുരപണി’ സ്ഥാനം പിടിക്കുകയും ചെയ്യുന്നു. ജീവിതായോധനത്തിനായി പട്ടാളബാരക്കുകളില്‍ യൌവനം പിന്നിടുന്ന മലയാളിയുടെ പത്തുസെന്റിനുള്ള അടക്കാനാവാത്ത മോഹം കോവിലന്റെ നിരവധി കഥകളുടെ പ്രമേയത്തെ സാക്ഷാത്കരിക്കുന്ന സങ്കല്പനമാകുന്നുണ്ട്. ഉപജീവനമാര്‍ഗം തേടി കേരളം വിടുന്ന തൊഴിലാളിയുടെ ജീവിതത്തിന്റെ നിസ്സാഹായതയും ദുരിതവും ആസ്സാംപണിക്കാര്‍’ പോലുള്ള വൈലോപ്പിള്ളിക്കവിതകളിലും നമ്മള്‍ വായിക്കുന്നു. നാട്ടിലൊരുപിടിമണ്ണ് ഒരു കൂരയും എന്ന സങ്കല്പസ്വപ്നത്തിന്റെ സാക്ഷാത്കാരത്തിനായി കഠിനപ്രയത്നത്തിന് തയ്യാറാവുന്ന മലയാളി പക്ഷേ ഈ തയ്യാറാക്കലിനു നാടുവിടണമെന്നുമാത്രം.’
മദിരാശിയും ബോംബെയും സിംഗപ്പൂരും ഗള്‍ഫുമൊക്കെ മലയാളിയുടെ സാമ്പത്തികസ്വപ്നങ്ങളുടെ പറുദീസയായി മാറുമ്പോഴും നാടിനെക്കുറിച്ചുള്ള കടുത്ത ഹോംസിക്നസ് അവരുടെ ജീവിതത്തിന്റെ അന്തര്‍ധാരയായി വര്‍ത്തിക്കുന്നുണ്ട്. വൈകാരികബോധത്തിലുള്ള ഈ വിചാരധാര നാടിനുവേണ്ടിയുള്ള അധ്വാനോര്‍ജ്ജമായി മാറ്റുവാന്‍ അവന് കഴിയുന്നില്ല. അതുകൊണ്ടുതന്നെ നാട്ടിലെ ഏറ്റവും അനുകൂലമായ പ്രകൃതി/ കാലാവസ്ഥാസാഹചര്യങ്ങളെ ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ അവന് കഴിയുന്നില്ല. പക്ഷെ നാടിന്റെ നാലതിരുകള്‍ പിന്നിട്ടുകഴിയുമ്പോള്‍, ഏറ്റവും അധ്വാനശേഷി പ്രകടിപ്പിക്കുകയും ചെയ്യുന്നു. കേരളത്തിലെ ഏറ്റവും മോശം തൊഴിലാളി പുറംനാടുകളില്‍ ഏറ്റവും അധ്വാനശേഷിയുള്ളവനാകുന്നു. പിറന്നമണ്ണിനോടും മാതൃഭാഷയോടും ഉള്ള സ്നേഹം പുറത്തുവരണമെങ്കില്‍ മലയാളിക്കു നാടുവിട്ടേ മതിയാവൂ എന്നു തോന്നുന്നു. കാരണം നാടിനോടുള്ള ഗൃഹാതുരമായ ഇഴയടുപ്പം മലയാളിയെപ്പോലെ പ്രകടിപ്പിക്കുന്ന മറ്റൊരു ജനത തമിഴന്‍മാത്രമാണെന്നും കാണാം. ഉപജീവനത്തിനായി മറുനാടുകളിലെത്തി അവിടത്തെ സംസ്കാരവുമായി ഇഴചേര്‍ന്നു ജീവിക്കുമ്പോഴും സ്വന്തം നാടിനോടുള്ള സ്നേഹവും മമതയും അവനെ അതാതിടങ്ങളില്‍ മറ്റൊരു ‘കേരളത്തി’നു വിത്തുപാകാന്‍ പ്രേരിപ്പിക്കുന്നു. അത്തരത്തില്‍ മദിരാശിയിലും ബോംബെയിലും ഗള്‍ഫിലും മറ്റൊരു കേരളസൃഷ്ടി അവര്‍ അനായാസം നിര്‍വ്വഹിക്കുകയും ചെയ്യുന്നു.
എഴുപതുകളോടെ സജീവമായ ഗള്‍ഫ് ജീവിതത്തിന്റെ നാള്‍വഴികള്‍ മലയാളിക്ക് തൊഴിലും സമ്പത്തും മാത്രമല്ല നല്‍കിയത്, പുത്തനൊരു ജീവിതസംസ്കാരവും കൂടിയാണ്. കേരളത്തിന്റെ സമ്പദ്ശൃംഖലയെ താങ്ങിനിര്‍ത്തുന്ന ഗള്‍ഫ് പണത്തിന്റെ സാന്നിധ്യം നല്ലതും തീയതുമായ ഒട്ടേറെ അനുഭവങ്ങള്‍ നമ്മുടെ സംസ്കാരത്തില്‍ വ്യാപിക്കാനിടയാക്കിയിട്ടുണ്ട്. അത് നമ്മുടെ ഭാഷണശീലം മുതല്‍ ഭക്ഷണശീലം വരെ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന വസ്തുത വിശദമായ പഠനങ്ങള്‍ക്കു വിധേയമാക്കേണ്ടതാണ്. ഒരു ആഗോളമധ്യവര്‍ഗമനുഷ്യമാതൃക’ സൃഷ്ടിച്ചെടുക്കുന്ന വികസനസങ്കല്പത്തിന് വഴിമരുന്നിടാന്‍ ബാഹ്യശക്തിയായി ഗള്‍ഫ്പറുദീസയുമായി ബന്ധപ്പെട്ട മൂല്യബോധത്തെ പരിഗണിക്കേണ്ടത് അനിവാര്യമാണ്. ഏറ്റവുമധിക കാലം ഗള്‍ഫില്‍ നിലനിന്നുകാണുന്ന പ്രവാസജനത ഒരുപക്ഷേ മലയാളികളാണെന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയുണ്ടെന്ന് തോന്നുന്നില്ല. സ്വന്തം സമൂഹത്തോടും കുടുംബത്തിനോടുമൊക്കെയുള്ള ബാധ്യതയും കടപ്പാടും നിലനിര്‍ത്തുന്ന (നാട്ടില്‍ നില്ക്കുമ്പോഴത്തേക്കാള്‍ ഉത്തരവാദിത്തത്തോടെ) ഒരു ജനതയുടെ ത്യാഗപൂര്‍ണമായ ജീവിതം വേണ്ടത്ര ആഴത്തില്‍ നമ്മുടെ സംസ്കാരത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടോ എന്നു സംശയമാണ്. മാത്രമല്ല കൂടുതല്‍ കഷ്ടതയനുഭവിക്കുന്ന തൊഴിലാളികളുടെ കൂട്ടായ്മകളില്‍ നാടിനെക്കുറിച്ചുള്ള കടുത്ത നൊസ്റ്റാള്‍ജിയ എത്രമാത്രം ആര്‍ദ്രഭാവത്തോടെ നിലനില്ക്കുന്നുവെന്ന് നമ്മുടെ സാഹിത്യവും ചലച്ചിത്രങ്ങളും കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. കേരളീയാനുഭവങ്ങളുടെ ചൂടും ചൂരും ശക്തിയായി ചിത്രീകരിക്കുന്ന രേഖകളായി നമ്മുടെ പ്രവാസി സാഹിത്യം മാറുന്നതിന്റെ കാരണവും മറ്റൊന്നല്ല.
മാറിയ ജീവിതസാഹചര്യങ്ങളും തൊഴില്‍ സാധ്യതകളും സാംസ്കാരികബോധവും പുതിയതലമുറയെ നാടിനുപുറത്തേക്ക് പോകാന്‍ നിരന്തരപ്രേരണയായി മാറുന്ന കാഴ്ച ഇതിന്റെ അനിവാര്യത കൂടിയാണെന്നു തോന്നുന്നു. മാത്രമല്ല മക്കളെ കയറ്റി അയയ്ക്കാനുള്ള ഉല്പന്നങ്ങളായി കാണുന്ന രക്ഷാകര്‍ത്താക്കളും എത്രയും വേഗം അമേരിക്കന്‍ അമ്മായിമാരാകാന്‍ വ്യഗ്രതപ്പെടുന്ന അമ്മമാരും ബേബിസിറ്റിംഗിനായി രക്ഷാകര്‍ത്താക്കള്‍ക്ക് വിസിറ്റിംഗ് വിസ സംഘടിപ്പിക്കുന്ന മക്കളുമൊക്കെ ചേര്‍ന്നു സൃഷ്ടിക്കുന്ന നവപ്രവാസികളുടെ മറ്റൊരുലോകവും കാണാതിരുന്നുകൂടാ. പുത്തന്‍സാമ്പത്തിക സംസ്കാരത്തിന്റെ, പിണിയാളുകളായ ഇക്കൂട്ടര്‍ ഉല്പാദിപ്പിക്കുന്ന മലയാളിസ്നേഹം കാപട്യത്തിന്റെയും പൊങ്ങച്ചത്തിന്റെയും മറുപുറം മാത്രം. രുചികളിലും അഭിരുചികളിലും മറുനാടുകളില്‍ മലയാളിത്തം നിലനിര്‍ത്താന്‍ ആഘോഷങ്ങളില്‍ അവര്‍ നിരന്തരം കണ്ടുമുട്ടുന്നു. കേരളത്തിനുപുറത്ത് മറ്റൊരു കേരളം സൃഷ്ടിക്കുന്ന മലയാളി, ത്രിശങ്കുപോലെ മറ്റൊരു നഷ്ടസ്വര്‍ഗ്ഗത്തെ വീണ്ടെടുക്കാന്‍ ശ്രമിക്കുന്നു.
കേരളത്തിനകത്തും പുറത്തുമുള്ള മലയാളികളുടെ ജീവിതത്തിന്റെ ബാലന്‍സ് ഷീറ്റ് തയ്യാറാക്കുമ്പോള്‍ നമ്മുടെ സമ്പദ്ഘടനയുടെ ചില നെടുന്തൂണുകളെ വിസ്മരിക്കാന്‍ ഒരു മലയാളിക്കും കഴിയില്ല. മലയാളമണ്ണിലെ രാഷ്ട്രീയ- സാംസ്കാരിക- സാമ്പത്തിക സംവര്‍ഗങ്ങളെ നിര്‍ണ്ണയിക്കുന്ന പ്രധാന സ്രോതസ്സുകളിലൊന്നായി പ്രവാസി മലയാളിയുടെ ജീവിതം മാറിക്കഴിഞ്ഞു എന്ന വസ്തുത നിഷേധിക്കാനാവില്ല. കേരളം മലയാളിയുടെ മാതൃഭൂമിയാണെന്ന സങ്കല്പം ഊട്ടിയുറപ്പിക്കാന്‍ ചിലപ്പോഴെങ്കിലും മലയാളി, മറുനാടന്‍ മലയാളിയാകേണ്ടി വരുന്നു.
*
ഒലീന എ ജി, കടപ്പാട്: യുവധാര